ബി.ജെ.പി 50 സീറ്റിലേക്ക് ചുരുങ്ങും: ശശിതരൂര്‍

ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി 50 സീറ്റിലേക്ക് ചുരുങ്ങുമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.2024 ല്‍ ബിജെപിക്ക് ക്ലീന്‍ സ്വീപ്പിന് സാദ്ധ്യതയില്ല.

ബിജെപിക്ക് വോട്ടു കുറയുമെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ ഒന്നുകില്‍ മോദി – ഷാ ഭരണം തുടരും. അല്ലെങ്കില്‍ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒത്തൊരുമിച്ചുള്ള ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും തരൂര്‍ പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശശി തരൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

വെല്ലുവിളികളില്‍ ഒളിച്ചോടുന്ന വ്യക്തിയല്ല താന്‍. താനൊരു ഇന്ത്യന്‍ പൗരനാണ്. തന്‍്റെ ജീവിതത്തില്‍ ഞാന്‍ ഒന്നും ഒളിച്ച്‌ ചെയ്തിട്ടില്ല. അതാണ് തന്‍്റെ കുഴപ്പം. ഒന്നും ഒളിച്ച്‌ ജീവിച്ചിട്ട് കാര്യമില്ല എന്നൊരു വിശ്വാസമുണ്ടായിട്ടുണ്ട്. എല്ലാ വിഷയത്തിലും താന്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞിട്ടുണ്ട്.എന്റെ മനസില്‍ വരുന്നത് ഞാന്‍ ചിന്തിച്ചിട്ട് പറയുമെന്നും തരൂര്‍ വ്യക്തമാക്കി.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലൂടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയിടയില്‍ വലിയൊരു ഊര്‍ജ്ജവും ആവേശവും വന്നിട്ടുണ്ട്.പ്രവര്‍ത്തകര്‍ക്ക് ഒരു ആത്മവിശ്വാസം കൂടിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഇമേജിനും മാറ്റം വന്നു. കുറേ വര്‍ഷങ്ങളായി പപ്പു എന്നൊക്കെ പറഞ്ഞ് ബി ജെ പിക്കാര്‍ നടന്നു. ഈ യാത്രയില്‍ 130 ദിവസം നോണ്‍സ്‌റ്റോപ്പായി നടന്ന് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച വ്യക്തിയാണ് രാഹുല്‍. ഈ യാത്രയില്‍ പന്ത്രണ്ട് പതിമൂന്ന് പ്രസ് കോണ്‍ഫറന്‍സ് ചെയ്തിട്ടുണ്ട്. നമ്മുടെ പ്രധാനമന്ത്രി ഒരു പ്രസ് കോണ്‍ഫറന്‍സെങ്കിലും ചെയ്തിട്ടുണ്ടോ? എന്നും തരൂര്‍ ചോദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക