കോവിഡ്:ആഗോള തലത്തില്‍ ഈന്തപ്പഴത്തിന് ഡിമാന്‍ഡ് കൂടി


റിയാദ്: 2020ല്‍ ഈന്തപ്പഴത്തിന് പ്രിയം വര്‍ധിച്ച വര്‍ഷമെന്ന് വിലയിരുത്തല്‍. കോവിഡ് പ്രതിരോധത്തിന് ഏറെ മികച്ചതാണ് വ്യത്യസ്ത ഇനം ഈന്തപ്പഴങ്ങളെന്നുള്ള ആരോഗ്യ സംഘടനകളുടെ വിലയിരുത്തലുകളെത്തുടര്‍ന്നാണ് വിപണിയില്‍ ഈന്തപ്പഴത്തിന് പ്രിയം വര്‍ധിച്ചത്.
അതേസമയം 2027 വരെ ലോകത്ത് ഈന്തപ്പഴ വിപണി വര്‍ധിക്കുമെന്നും മാര്‍ക്കറ്റ് വിദഗ്ധരും പ്രത്യാശിക്കുന്നു. ചോക്ലേറ്റും ഈന്തപ്പഴവുമാണ് വിപണി പിടിക്കാന്‍ പോകുന്നതെന്നാണ് കോഹറന്റ് മാര്‍ക്കറ്റ് ഇന്‍സൈറ്റ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്.
മിഡില്‍ ഈസ്റ്റിലും ആഫ്രിക്കയിലുമാണ് പ്രധാനമായും ബിസിനസ് വര്‍ധിക്കുക. അതേസമയം അമേരിക്കയിലടക്കം ഇപ്പോള്‍ ഈന്തപ്പഴത്തിന് പ്രിയം വര്‍ധിച്ചിട്ടുണ്ട്. ബെല്‍ജിയത്തിലെ ഈന്തപ്പഴ വ്യാപാരിയായ മുസ്തഫ ചിഹാബി പറയുന്നത് കോറോണ പ്രതിരോധത്തെത്തുടര്‍ന്ന് ഈന്തപ്പഴത്തിനും മൂല്യവര്‍ധിത ഉല്പന്നങ്ങള്‍ക്കും അവിടെയും ഡിമാന്‍ഡ് വര്‍ധിച്ചെന്നാണ്.
നാരുകളും അവശ്യ പോഷകങ്ങളും ധാതുക്കളും അടങ്ങിയിരിക്കുന്നതിനാല്‍ കോവിഡ് പ്രതിരോധത്തിന് ഈന്തപ്പഴം ഉത്തമമാണെന്നാണ് വിലയിരുത്തല്‍. രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കാത്തതിനാല്‍ ഡയബെറ്റിക് രോഗികള്‍ക്കും ഈന്തപ്പഴം കഴിക്കാം. അതേസമയം ഈന്തപ്പഴത്തിന്റെ ദ്രാവക രൂപത്തിലുള്ള പുതിയ ഉല്പന്നങ്ങള്‍ വിപണിയില്‍ എത്തിയിട്ടുണ്ട്. പൊടികള്‍, ഈന്തപ്പഴം അടങ്ങിയ വിവിധ ചോക്ലേറ്റുകള്‍ എല്ലാത്തിനും നല്ല ഡിമാന്‍ഡാണ്.
അതേസമയം ലോകത്തിലെ രണ്ടാമത്തെ ഈന്തപ്പഴ ഉല്പാദകരായ സൗദി അറേബ്യ ഈന്തപ്പഴത്തിനായി അന്താരാഷ്ട്ര ദിനം ആരംഭിക്കണമെന്ന ആവശ്യവും അംഗീകരിപ്പിച്ചിട്ടുണ്ട്.


ഇന്റര്‍നാഷണല്‍ ഡേ ഓഫ് ഡേറ്റ്‌സ് സ്ഥാപിക്കണമെന്ന സൗദി അറേബ്യയുടെ അഭ്യര്‍ത്ഥന ഐക്യരാഷ്ട്രസഭയുടെ (എഫ്എഒ) ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ അംഗീകരിച്ചതായി സൗദി പ്രസ്സ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 2027 മുതല്‍ ആണ് അംഗീകാരം പ്രാബല്യത്തില്‍ വരുന്നത്.
റോമില്‍ നടന്ന 27ആമത് സെഷനില്‍ കാര്‍ഷിക സമിതിയുടെ (സിഎജി) ശുപാര്‍ശയെത്തുടര്‍ന്ന് ഈ വര്‍ഷം നവംബര്‍ അവസാനം നടന്ന 165-മത് സെഷനിലാണ് എഫ്എഒ അനുമതി നല്‍കിയത്. അന്തിമ അംഗീകാരത്തിനായി ഐക്യരാഷ്ട്ര പൊതുസഭയുടെ വരാനിരിക്കുന്ന സെഷനില്‍ ഇത് അവതരിപ്പിക്കും.
ഈന്തപഴത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ പ്രാധാന്യത്തെക്കുറിച്ച് മന്ത്രാലയവും എഫ്എഒ ഉദ്യോഗസ്ഥരും തമ്മില്‍ നിരവധി ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടതെന്നു പരിസ്ഥിതി, ജല, കാര്‍ഷിക മന്ത്രാലയം അറിയിച്ചു.
വിവിധ കാലാവസ്ഥാ സാഹചര്യങ്ങളില്‍ ഈന്തപ്പനകളുടെ സുസ്ഥിര കൃഷിയെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിന് അന്താരാഷ്ട്ര തീയതികള്‍ സ്ഥാപിക്കുന്നത് സഹായകരമാകുമെന്ന് എഫ്എഒ കൗണ്‍സില്‍ വ്യക്തമാക്കി.
മൊത്തം ലോക ഉല്‍പാദനത്തിന്റെ 17% വരുന്ന രാജ്യങ്ങളില്‍ ഏറ്റവും
പ്രധാനപ്പെട്ട ഈന്തപ്പഴങ്ങള്‍ സൗദി അറേബ്യയുടേതാണ്. പ്രതിവര്‍ഷം 15 ദശലക്ഷം ടണ്ണിലധികം ഈന്തപ്പഴങ്ങള്‍ സൗദി ഉത്പാദിപ്പിക്കുന്നു. രാജ്യത്തെ ഈന്തപ്പനകളുടെ എണ്ണം ഏകദേശം 31 ദശലക്ഷമാണ്. ഏറ്റവും കൂടുതല്‍ ഈന്തപ്പഴം ഉല്പാദിപ്പിക്കുന്നത് ഈജിപ്റ്റാണ്.