ജൂതവിരുദ്ധ പരാമര്‍ശം; ആപ്പിള്‍ ജീവനക്കാരിയുടെ ജോലി പോയി

ജൂതൻമാര്‍ കള്ളന്മാരും കൊലപാതകികളുമാണെന്നും ജര്‍മ്മൻകാരിയായതില്‍ അഭിമാനിക്കുന്നുവെന്നുമാണ് ആപ്പിളിലെ സാങ്കേതിക വിദഗ്‌ദ്ധയായ നതാഷ ദാഹിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്.

വാഷിംഗ്ടണ്‍: ജൂതവിരുദ്ധ പരാമര്‍ശം നടത്തിയ ജീവനക്കാരിക്കെതിരെ കര്‍ശന നടപടിയുമായി ആഗോള ടെക് ഭീമന്മാരായ ആപ്പിള്‍.

ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു ആപ്പിള്‍ ജീവനക്കാരി വിവാദ പരാമര്‍ശം നടത്തിയത്. ജൂതൻമാര്‍ കള്ളന്മാരും കൊലപാതകികളുമാണെന്നും ജര്‍മ്മൻകാരിയായതില്‍ അഭിമാനിക്കുന്നുവെന്നുമാണ് ആപ്പിളിലെ സാങ്കേതിക വിദഗ്‌ദ്ധയായ നതാഷ ദാഹിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. പരാമര്‍ശം വിവാദമായതോടെ ജീവനക്കാരിയെ ആപ്പിള്‍ പുറത്താക്കി.

എന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിലുള്ള സയണിസ്റ്റുകളായ കുറച്ചുപേരറിയാൻ.. നിങ്ങള്‍ വൈകാതെ എന്നെ അണ്‍ഫോളോ ചെയ്യുമെന്ന് എനിക്കറിയാം. ഒരു കാര്യം നിങ്ങള്‍ മനസിലാക്കണം. ജര്‍മ്മൻകാരി ആണെന്നതില്‍ അഭിമാനിക്കുന്ന വ്യക്തിയാണ് ഞാൻ. നിങ്ങള്‍ കള്ളൻമാരും കൊലപാതകികളുമാണെന്ന് എനിക്ക് അറിയാം. നിങ്ങള്‍ മറ്റു രാജ്യങ്ങളിലേക്ക് നുഴഞ്ഞുകയറി അവിടെയുള്ളവരുടെ ജീവിതത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇതുവഴി അവരുടെ സമാധാനം ഇല്ലാതാക്കി അവരെ നിലയില്ലാ കയത്തിലേക്ക് തള്ളിവിടുന്നു. അവരെ ചൂഷണം ചെയ്യുന്നു. തലമുറകളായി നിങ്ങള്‍ അവരോട് ചെയ്യുന്ന ക്രൂരതയാണിത്. ഇത് തിരിച്ചറിഞ്ഞ് അവര്‍ പ്രതികരിക്കുമ്ബോള്‍ നിങ്ങള്‍ അവര്‍ക്കുമേല്‍ ഭീകരരെന്ന ചാപ്പ കുത്തുന്നു. നിങ്ങള്‍ മാത്രമാണ് തീവ്രവാദികളെന്നും നതാഷയുടെ പോസ്റ്റില്‍ പറയുന്നു.

StopAntisemitism എന്ന പേജില്‍ നതാഷയുടെ ഈ പോസ്റ്റും ലിങ്ക്ഡിൻ പ്രൊഫൈലും പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ പോസ്റ്റ് വിവാദമായതോടെ ഇവര്‍ ഇൻസ്റ്റഗ്രാം, ലിങ്ക്ഡിൻ പ്രൊഫൈലുകള്‍ അവര്‍ ഡിലീറ്റ് ചെയ്തു. ആപ്പിളില്‍ നിന്ന് നതാഷ ദാഹിനെ പിരിച്ചുവിട്ടാതായി StopAntisemitism ന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ലിയോറ റെസ് ആണ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്.