റിയാദില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു

റിയാദ്: റിയാദില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. 55 പേര്‍ക്കാണ് റിയാദില്‍ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത്. അതേസമയം രാജ്യത്ത് 13 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.
24 മണിക്കൂറിനിടെ സൗദിയില്‍ 401 പേര്‍ക്ക് കോവിഡ് ഭേദമായി. പുതിയ കോവിഡ് ബാധിച്ചത് 220 പേര്‍ക്കാണ്.
അതേസമയം രോഗമുക്തി നിരക്ക് 96.80 ശതമാനമായി ഉയര്‍ന്നു.
സൗദിയിലെ ചെറുതും വലുതുമായ 206 പട്ടണങ്ങളിലാണ് കോവിഡ് വൈറസ് ബാധിച്ചത്. നവംബര്‍ ഇരുപത്തിയെട്ട് വരെ രാജ്യത്ത് ഇതുവരെ ആകെ 95,42,102 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 36,709 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി.
ജിദ്ദ 28, മദീന 15, മക്ക 12, എന്നിങ്ങനെ സൗദിയിലെ 46 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 5,445 രോഗികള്‍ നിലവില്‍ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ 675 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതര്‍ 356,911 ഉം മരണ നിരക്ക് 5870 ഉം രോഗമുക്തി നേടിയവര്‍ 346,023 ആയി. രാജ്യത്ത് ഇനി ചികിത്സയിലുള്ളത് 5,018 പേര്‍ മാത്രമാണ്.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here