13 ലൈംഗിക തൊഴിലാളികളെ കൊന്ന റിപ്പർ കോവിഡ് ബാധിച്ചു മരിച്ചു

ലണ്ടൻ: ‘യോർക്ക്ഷയർ റിപ്പർ’ എന്നറിയപ്പെടുന്ന ബ്രിട്ടീഷ് സീരിയൽ കില്ലർ പീറ്റർ സട്ട്ക്ലിഫ് കോവിഡ് ബാധിച്ച് മരിച്ചു.
തുടർച്ചായായ അഞ്ചുവർഷങ്ങളിലായി റിപ്പർ
കുത്തിക്കൊലപ്പെടുത്തിയത് സ്ത്രീകളെയും പെൺകുട്ടികളെയും, 13 കൊലപാതകവും 7 കൊലപാതകശ്രമങ്ങളും. റിപ്പറിന് പാരാനോയ്ഡ് സ്കീസോഫ്രീനിയ എന്ന രോഗം കണ്ടെത്തിയിരുന്നു. 20 വർഷം ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട റിപ്പർ കുറ്റം സമ്മതിച്ചു ജയിലിൽ കഴിഞ്ഞ റിപ്പർ കോവിസ് ചികിത്സ നിരസിച്ചിരുന്നു. തുടർന്ന് വെള്ളിയാഴ്ച പുലർച്ചെയാണ് മരണം. അപ്പോൾ 74 വയസ്സായിരുന്നു.

‘യോർക്ക്ഷയർ റിപ്പർ’ എന്ന സട്ട്ക്ലിഫിന്റെ കൊലപാതകങ്ങൾ 1975 നും 1980 നും ഇടയിൽ വടക്കൻ ഇംഗ്ലണ്ടിലുടനീളം സ്ത്രീകളെ വികൃതമാക്കി കൊലപ്പെടുത്തുക എന്നതായിരുന്നു. ഈ സംഭവം വടക്കൻ ഇംഗ്ലണ്ടിലുടനീളം വ്യാപകമായ ഭീതി സൃഷ്ടിച്ചിരുന്നു.

1975 ൽ സട്ട്ക്ലിഫിന് 14 വയസ്സ് പ്രായമുള്ളപ്പോഴാണ് 16 വയസ്സുള്ള ഷോപ്പ് അസിസ്റ്റന്റിന്റെ തലയിൽ അഞ്ച് തവണ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. റിപ്പർ നടത്തിയ ആക്രമണങ്ങളിൽ ഏറ്റവും പ്രായം കുറഞ്ഞ ഇര പിന്നീട്
ആക്രമണത്തെ അതിജീവിച്ചു. 1981 ൽ സട്ട്ക്ലിഫ് അറസ്റ്റിലായി. റിപ്പറിനെ കണ്ടെത്താൻ അധികസമയമെടുത്തതിന് പോലീസിനെ വിമർശിച്ചിരുന്നു.

സട്ട്ക്ലിഫിനെ പിടികൂടാനുള്ള അവസരങ്ങൾ
ഒൻപത് തവണ ലഭിച്ചിട്ടും പിടികൂടാനുള്ള അവസരങ്ങൾ നഷ്ടപ്പെടുത്തിയതിന് വെസ്റ്റ് യോർക്ക്ഷയർ പോലീസിന് വിമർശനമേറ്റിരുന്നു. 24 കാരിയായ ലൈംഗികത്തൊഴിലാളിയോടൊപ്പമാണ് സട്ട്ക്ലിഫ് ഒടുവിൽ പിടിക്കപ്പെട്ടത്.

ഒരു ട്രക്ക് ഡ്രൈവറായി ജോലി ചെയ്തിരുന്ന സട്ട്ക്ലിഫ് 13 കൊലപാതകങ്ങളിൽ കുറ്റക്കാരനല്ലെന്ന് സമ്മതിച്ചു, എങ്കിലും വേശ്യകളെ കൊല്ലാനുള്ള ദൗത്യം തനിക്ക് നൽകിയിട്ടുണ്ട് എന്ന വാദം കോടതി തള്ളി, സട്ട്ക്ലിഫ് കൊലപാതകത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here