മുസല്ലകള്‍ കൊണ്ടുവരുന്നവര്‍ക്കു മാത്രം പള്ളികളില്‍ പ്രവേശനം

റിയാദ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗദിയില്‍ പള്ളികളില്‍ മുസല്ലകള്‍ കൊണ്ടുവരുന്നവര്‍ക്കു മാത്രം പള്ളികളില്‍ പ്രവേശനം. നമസ്‌കാരത്തിന് ശേഷം 15 മിനിറ്റിനകം പള്ളി അടക്കണം. നേരത്തെ വാങ്ക് വിളിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് പള്ളികള്‍ തുറക്കാമായിരുന്നു. നമസ്ക്കാരം തുടങ്ങി അരമണിക്കൂര്‍ കൊണ്ട് അടക്കുകയും വേണമായിരുന്നു. ഈ നിബന്ധനയാണ് മാറ്റിയിരിക്കുന്നത്.

പ്രാര്‍ത്ഥനയ്ക്ക് എത്തുന്നവര്‍ നിര്‍ബന്ധമായും എല്ലാവരും മാസ്ക് ധരിക്കണം. ജുമ നമസ്ക്കാരം ബാങ്കിന്റെ അരമണിക്കൂറിന് ശേഷം അടക്കണം. ജുമുഅയും നിസ്‌കാരവും പതിനഞ്ച് മിനിറ്റനകം തീര്‍ക്കണം.

സ്ഥിരം നടക്കുന്ന ഉദ്‌ബോധന ക്ലാസുകള്‍ പാടില്ല. നമസ്‌കരിക്കുന്നവര്‍ക്കിടയില്‍ ഒന്നര മീറ്റര്‍ അകലം പാലിക്കണം. പള്ളിയുടെ അകവും ശുചിമുറികള്‍ അതാത് സമയങ്ങളില്‍ അണുമുക്തമാക്കണമെന്നും അധികൃതര്‍ അറിയിച്ചു. ഇതു സംബന്ധിച്ചുള്ള പാലിക്കേണ്ട വിശദ വിവരങ്ങള്‍ കഴിഞ്ഞ ദിവസം ഇസ്ലാമിക കാര്യമന്ത്രാലയം പുറപെടുവിച്ചിരുന്നു.