മലയാള സിനിമ വ്യവസായവും പ്രതിസന്ധിയില്‍

കൊച്ചി: കേരളത്തിലെ സിനിമ വ്യവസായവും പ്രതിസന്ധിയിലെന്ന് ഫിലിം ചേംബര്‍. തീയറ്റര്‍ ഉടമകള്‍ക്ക് 6 മാസത്തെ മോറട്ടോറിയം വേണമെന്നും ജി എസ്ടി അടക്കമുള്ളവ അടക്കാന്‍ 3 മാസത്തെ സാവകാശം അനുവദിക്കണമെന്നുമുള്ള ആവശ്യങ്ങളുമായി ഫിലിംചേംബര്‍ പ്രതിനിധികള്‍ മുഖ്യമന്ത്രിക്ക് നേരിട്ട് നിവേദനം നല്‍കുO. കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സിനിമാ തീയേറ്ററുകള്‍ അടച്ചിട്ടിരിക്കുകയാണ്. അടുത്തിടെയൊന്നും തുറക്കാനും കഴിയില്ല. ബാങ്കുകള്‍ ലോണ്‍ അടയ്ക്കണമെന്ന് വാശി പിടിക്കുന്നുണ്ട്. അതോടൊപ്പമുള്ള എല്ലാ നികുതി അടയ്ക്കാനും ആറു മാസത്തെ മോറട്ടോറിയം പ്രഖ്യാപിക്കണം.

വൈദ്യുതി ബില്ല് അടക്കുന്നതിന് മൂന്ന് മാസത്തെ സാവകാശം വേണം. തീയറ്ററുകള്‍ പൂട്ടിക്കിടക്കുന്ന ഈ കാലയളവിലെ ബില്ലില്‍ നിന്ന് ഫിക്‌സഡ് ചാര്‍ജ് ഒഴിവാക്കണം. എന്നീ ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉന്നയിച്ചിരിക്കുന്നത്. പ്രസിഡന്റ് കെ വിജയകുമാര്‍, നിര്‍മ്മാതാക്കളായ രഞ്ജിത്ത്, സുരേഷ്‌കുമാര്‍, അനില്‍ തോമസ് ഷാജി വിശ്വനാഥ് എന്നിവരാണ് മുഖ്യമന്ത്രിയെകാണുന്നത്.

….

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here