കൊറോണയാണെങ്കിലും ചൈനയില്‍ സാമ്പത്തിക വളര്‍ച്ചയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

കൊവിഡ്-19 ന്റെ പ്രത്യാഘാതം മൂലം ജി-20 രാജ്യങ്ങള്‍ക്ക് ഈ വര്‍ഷം സാമ്പത്തിക മാന്ദ്യം അനുഭവപ്പെടുമെന്ന് പഠന റിപ്പോര്‍ട്ട്. അമേരിക്ക കേന്ദ്രീകരിച്ചുള്ള സാമ്പത്തിക വിശകലന ഏജന്‍സിയായ മൂഡിസ് ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജി-20യുടെ ആഭ്യന്തര ഉല്‍പാദനം 0.5 ശതമാനം കുറയുമെന്നും അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ 2 ശതമാനവും യൂറോസോണ്‍ 2.2 ശതമാനവും കുറയുമെന്നും മൂഡീസ് പറയുന്നു.
അതേ സമയം ജി20 അംഗമായ ചൈനയക്ക്  സമ്പദ് വ്യവസ്ഥയില്‍ 3.3 ശതമാനത്തിന്റെ വര്‍ധനവുണ്ടാകുമെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തി എന്ന തരത്തില്‍ ഇത് കുറഞ്ഞ വളര്‍ച്ചാനിരക്കാണെന്നും മൂഡിസ് ചൂണ്ടാക്കാട്ടുന്നു. അമേരിക്ക, ചൈന, ഇന്ത്യ, യു.കെ, സൗദി അറേബ്യ, റഷ്യ, മെക്‌സിക്കോ, ദക്ഷിണ കൊറിയ, ഇറ്റലി, ഇന്ത്യോനേഷ്യ, ദക്ഷിണാഫ്രിക്ക, അര്‍ജന്റീന, ആസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, തുര്‍ക്കി എന്നീ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും കൂടിയതാണ് ജി 20. ഇന്ത്യയുള്‍പ്പെടെ ജി 20 യിലെ ഭൂരിഭാഗം രാജ്യങ്ങളും നിലവില്‍ കൊവിഡിന്റെ പിടിയിലാണ്.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here