സൗദിയില്‍ നിന്നു പുറത്തേക്ക് പോകാന്‍ വിലക്കില്ല; ഒമാന്‍ യാത്രാവിലക്ക് പിന്‍വലിച്ചു

റിയാദ്: ജനിതകമാറ്റം വന്ന കോവിഡ് സുരക്ഷയ്ക്കായി സൗദി അറേബ്യയും ഒമാനും ഒരാഴ്ച്ചത്തേക്ക് പ്രഖ്യാപിച്ച വിമാന വിലക്ക് പിന്‍വലിച്ചു. അതേസമയം സൗദിയില്‍ നിന്നു പുറത്തേക്കുള്ള വിമാനങ്ങള്‍ക്കു മാത്രമേ നിലവില്‍ വിലക്ക് മാറിയുള്ളൂ. പുറത്തേക്കുള്ള സര്‍വീസിന് അനുമതി നല്‍കുന്നതായി സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിലവില്‍ അനുമതിയുള്ള രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തും. എന്നാല്‍ ജനിതകമാറ്റം കണ്ടെത്തിയ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലേക്ക് പറക്കില്ല.
അതേസമയം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നടക്കം സൗദിയിലേക്ക് വരുന്ന വിമാനങ്ങളുടെ കാര്യത്തില്‍ തീരുമാനമായില്ല. ഒമാന്‍ ഏര്‍പ്പെടുത്തിയിരുന്ന അന്തര്‍ദേശീയ യാത്രാവിലക്ക് പിന്‍വലിച്ചു. ഡിസംബര്‍ 21 മുതല്‍ സൗദിയും 22 മുതല്‍ ഒമാനും യാത്രാവിലക്ക് ഏര്‍പ്പെടുത്തി.
ഡിസംബര്‍ 29 മുതല്‍ ഒമാനില്‍ വിമാന സര്‍വീസ് ആരംഭിക്കും.

Scanned Image