സൗദിയില്‍ എണ്ണ ടാങ്കറിന് നേരെ വീണ്ടും ആക്രമണം

റിയാദ്: സൗദി അറേബ്യന്‍ എണ്ണടാങ്കറിനു നേരെ ആക്രമണം. തിരിച്ചറിയാത്ത വിദേശ ശക്തിയാണ് ആക്രമണത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ട് . ആക്രമണം പൊട്ടിത്തെറിക്കും സ്‌ഫോടനത്തിനും കാരണമായെന്ന് എണ്ണ കമ്പനി പറഞ്ഞു. ഡി ഡബ്ല്യു റെയ്ന്‍ എന്ന കപ്പലില്‍ കൊണ്ടുപോകുകയായിരുന്ന എണ്ണ ടാങ്കറിനു നേരെയാണ് ആക്രമണം നടന്നത്.

കപ്പലിലുണ്ടായിരുന്ന 22 നാവികരും സുരക്ഷിതരാണെന്ന് എണ്ണ കമ്പനിയായ ഫാഫ്‌നിയ പറഞ്ഞു. സ്‌ഫോടനം നടന്ന സ്ഥലത്തു നിന്ന് എണ്ണ ചോര്‍ന്നൊലിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും കമ്പനി നല്‍കി.

കപ്പലിലെ ജീവനക്കാര്‍ തന്നെയാണ് തീയണച്ചത്. കപ്പലിന്റെ ചിലഭാഗങ്ങള്‍ക്ക് കേടുപാടു സംഭവിച്ചിട്ടുണ്ട്. ബി.ഡബ്ല്യൂ റൈനില്‍ 60,000 ടണ്‍ പെട്രോളുമായി യാന്‍ബൂ പോര്‍ട്ടില്‍ നിന്ന് ഡിസംബര്‍ ആറിന് പുറപ്പെട്ടതാണ്. ടാങ്കറില്‍ ഇപ്പോഴും 84 ശതമാനം എണ്ണ ഉണ്ടെന്നാണ് ഹാഫ്‌നിയയുടെ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്ന വിവരം.