യുകെയിലെ തൊഴിലില്ലായ്മ നിരക്ക് 4.8 ശതമാനമായി ഉയർന്നു, 2016 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. കോവിഡനെ തുടർന്ന് തൊഴിലുടമകൾ തൊഴിലാളികളെ ജോലിയിൽ നിന്ന് പിരിച്ചു വിടാൻ നിർബന്ധിതമാക്കിയതിനാൽ, സെപ്റ്റംബർ വരെയുള്ള മൂന്ന് മാസങ്ങളിൽ യുകെയിലെ തൊഴിലില്ലായ്മ ഏറ്റവും ഉയർന്ന നിലയിലെത്തിയതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ചൊവ്വാഴ്ച അറിയിച്ചു.
ഈ കാലയളവിൽ തൊഴിലില്ലായ്മ നിരക്ക് 4.8 ശതമാനമായി ഉയർന്നു. കഴിഞ്ഞ മാസത്തേക്കാൾ 0.3 ശതമാനം കുറവാണ്. ആഗോള സാമ്പത്തിക പ്രതിസന്ധിക്കുശേഷം 2011 അവസാനത്തോടെ എത്തിയ 8.5 ശതമാനത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഈ കണക്ക്. അതേസമയം തൊഴിലില്ലായ്മ ആനുകൂല്യങ്ങൾ അവകാശപ്പെടുന്നവരുടെ എണ്ണം ഓഗസ്റ്റിൽ 2.7 ദശലക്ഷമായി ഉയർന്നു.
കോവിഡ് വ്യാപനം ബിസിനസ് മന്ദഗതിയിലാക്കി. സാമൂഹിക ഇടപെടലിനുമുള്ള സർക്കാർ നിയന്ത്രണങ്ങൾ; ഷോപ്പുകൾ, റെസ്റ്റോറന്റുകൾ, പബ്ബുകൾ എന്നിവയുടെ സേവനങ്ങൾ കുറക്കനിടയാക്കി. പല ബിസിനസ്സുകളും തൊഴിലാളികളെയും മറ്റുള്ളവരെയും പിരിച്ചുവിടാൻ നിർബന്ധിതരാക്കിയതും കാരണമായി കണക്കാക്കുന്നു. രണ്ടാം ഘട്ട ലോക്ക്ഡൗൺ ഇംഗ്ലണ്ടിന്മേൽ സർക്കാർ ഡിസംബർ 2 വരെ ഏർപ്പെടുത്തിയതിനാൽ ഇനിയും തൊഴിലവസരങ്ങൾ വെട്ടികുറക്കാൻ സാധ്യതയുളളതായി തൊഴിലുടമകൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.
കോവിഡിനു ശേഷം കമ്പനി ശമ്പളപ്പട്ടികയിലുള്ളവരുടെ എണ്ണം 782,000 കുറഞ്ഞുവെന്ന് ഒഎൻഎസ് അറിയിച്ചു. കഴിഞ്ഞ മാസം ഇത് 673,000 ആയിരുന്നു. സമ്പദ്വ്യവസ്ഥ ലഭ്യമായ ജോലികളുടെ എണ്ണം വീണ്ടെടുക്കാൻ തുടങ്ങിയപ്പോൾ, ഒഴിവുകൾ കോവിഡിനു മുൻപുള്ളതിനെക്കാൾ താഴെയാണ്. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഒഴിവുകൾ 488,000 ആയി ഉയർന്നുവെങ്കിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 332,000 കുറവ് ഒഴിവുകളുണ്ടെന്ന് ഒഎൻഎസ് അറിയിച്ചു.
ബിസിനസ്, തൊഴിലാളി യൂണിയനുകളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെ സാമ്പത്തികഭദ്രത വീണ്ടെടുക്കൽ കമ്മീഷൻ രൂപീകരിക്കാൻ പെർസിവൽ സർക്കാരിനോട് ആവശ്യപ്പെട്ടു. “ഇന്നത്തെ കണക്കുകൾ ഞങ്ങൾ നേരിടുന്ന വെല്ലുവിളിയുടെ വ്യാപ്തിക്ക് അടിവരയിടുന്നു,’ എന്ന് ട്രഷറി മേധാവി റിഷി സുനക് പ്രസ്താവനയിൽ പറഞ്ഞു. ‘ഈ അവസ്ഥ ഖേദകരമാണ്. ഇതിനകം ജോലി നഷ്ടപ്പെട്ടവർക്ക് ഇത് ഒരു ദുഷ്കരമായ സമയമാണെന്നും വരാനിരിക്കുന്ന ശൈത്യകാലത്തെക്കുറിച്ച് ആശങ്കപ്പെടുന്ന ഏതൊരാൾക്കും ആശ്വാസം പകരാൻ ആഗ്രഹിക്കുന്നുവെന്നും, ദുരിതബാധിതരെ പിന്തുണയ്ക്കുന്നത് തുടരുകയും ഈ അവസ്ഥയിലുടനീളം ജനങ്ങളുടെ ജീവിതവും ഉപജീവനവും രാജ്യം സംരക്ഷിക്കും’ എന്ന് റിഷി സുനക് കൂട്ടിച്ചേർത്തു.